Welcome to Ramanthali Vadakkumbad || Website is Updating Process... || Visit after one week || Thank You ||രാമന്തളി വടക്കുമ്പാടിലേക്ക് സ്വാഗതം ||നിങ്ങളുടെ അഭിപ്രായങ്ങള്‍ ramanthalivadakkumbad@gmail.com എന്ന വിലാസത്തില്‍ അയക്കുക ||

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ശാരിരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു


ന്യൂഡല്‍ഹി : മൊബൈല്‍ ഫോണ്‍, മൊബൈല്‍ ടവറുകള്‍ എന്നിവയില്‍ നിന്നും ഉണ്ടാകുന്ന റേഡിയേഷന്‍ ഗുരുതരമായ ശാരിരിക പ്രശ്‌നങ്ങള്‍ കാരണമാകുന്നതായി മിനിസ്റ്ററി ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നടത്തിയ "മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുന്ന വിപത്തുകള്‍" എന്ന പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഓര്‍മ്മകുറവ്,ഏകാഗ്രത ഇല്ലായ്മ,ദഹനേന്ദ്രിയ പ്രശ്‌നങ്ങള്‍ ,ഉറക്കകുറവ് ,ക്യാന്‍സര്‍
തുടങ്ങി റേഡിയേഷന്‍ മനുഷ്യരില്‍ ഉണ്ടാകുന്ന രോഗങ്ങളുടെ നിരയേറുകയാണ് .മനുഷ്യര്‍ക്കുമാത്രമല്ല പ്രകൃതിയിലെ മറ്റു ജീവികളെയും ഇത് ബാധിക്കുന്നുണ്ട്.ഡല്‍ഹി പോലുള്ള മെട്രോ നഗരങ്ങളില്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ശലഭങ്ങള്‍,പ്രാണികള്‍ ,ചെറു പക്ഷി തുടങ്ങിയവയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട് .പരിസ്ഥിതിക്കു കോട്ടം തട്ടുന്ന ഇത് റേഡിയേഷന്റ മറ്റൊരു പ്രത്യാഘാതമാണ്.
ആരോഗ്യമന്ത്രാലയം,ബയോടെക്‌നോളജി എന്നി വകുപ്പുകളിലെ എട്ട് അംഗങ്ങള്‍ അടങ്ങിയ ഈ പഠന കമ്മറ്റി റേഡിയേഷനെ പ്രതിരോധിക്കാന്‍ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട് റേഡിയേഷന്‍ കൂടുതല്‍ പുറപ്പെടുവിക്കുന്ന ഫോണുകള്‍ ഉപയോഗിക്കാതിരിക്കുക. ഇത്തരം ഫോണുകള്‍ പുറപ്പെടുവിക്കുന്ന റേഡിയോഫ്രിക്വന്‍സി കൂടിയ തരംഗങ്ങള്‍ മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ പെട്ടന്നു വലിച്ചെടുക്കുന്നു.1.6 watt/kg, ലവല്‍ ഫ്രിക്വന്‍സി കുറഞ്ഞ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന ഹാന്‍സെറ്റുകള്‍ നോക്കിവാങ്ങുക. . ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ ,സ്‌കൂളുകള്‍ ,കളിസ്ഥലങ്ങള്‍ എന്നിവയ്ക്ക് അടുത്തു മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാതിരിക്കുക.ഇത് ഗവണ്‍മെന്റ് മുന്‍ കൈ എടുത്ത് നടപ്പിലാക്കേണ്ടതാണ് . വളരെ അധികനേരം ഫോണ്‍ ഉപയോഗിക്കുമ്പോള്‍ തലച്ചോറിലെ പുറം പാളി ചൂടാകുകയും അതുവഴി രക്തം ചൂടുപിടിച്ച് ശരിരത്തിന്റ താപനില ക്രമാതീതമായി ഉയരുന്നു ഇത് നമ്മുടെ കോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തനം തകര്‍ക്കുന്നു അപകടകരമായ ഈ അവസ്ഥ ക്യാന്‍സറിനു വഴിവെയ്ക്കുന്നു അതുകൊണ്ട് ഫോണ്‍ ചെവിയില്‍ നിന്നും മുപ്പതു സെ മി അകലത്തില്‍ മാത്രം മാറ്റിപിടിച്ചു സംസാരിക്കുക കൗമാരക്കാരിലും,കുട്ടികളിലും ബ്രയിന്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത 400% കൂടുതലാണ് കാരണം അവരുടെ തലയോട്ടിയിലെ എല്ലിനു കട്ടികുറമായിരിക്കും .
അടുത്തിടെ ജവഹര്‍ ലാല്‍ നെഹറു യുണിവേഴ്‌സിറ്റി ഇതേവിഷയത്തില്‍ പഠനം നടത്തിയിരുന്നു. പുരുഷന്‍വന്ധ്യകരണത്തിനു റേഡിയേഷന്‍ കാരണമാകുന്നുണ്ട് എന്നാണ് അവര്‍ കണ്ടെത്തിയത് .ഇതില്‍ നിന്നോക്കെ വെളിവാകുന്ന വസ്ഥുത റേഡിയേഷന്‍ മാരകമായ രീതിയില്‍ തന്നെ സമൂഹത്തെ ബാധിക്കുന്നു എന്നാണ് . ഗുണനിലവാരം കുറഞ്ഞ സെറ്റുകള്‍ ഉപയോഗിക്കാതിരിക്കുകയും,മൊബൈല്‍ ടവറുകളില്‍ നിന്ന് അകലം പാലിച്ചു താമസിക്കുകയും വഴി റേഡിയേഷനഷന്‍ എന്ന മഹാവിപത്തില്‍ നിന്ന് ഒരു പരിധിവരെ രക്ഷപെടാം.


രാജ്യത്തെ ഏറ്റവും വലിയ പള്ളി കോഴിക്കോട്ട് നിര്‍മിക്കുന്നു


പ്രവാചക തിരുകേശം ഇനി ഗ്രാന്റ് മോസ്‌കില്‍

കോഴിക്കോട് ‍: ലോകത്ത് അപൂര്‍വമായ പ്രവാചക തിരുകേശം സൂക്ഷിക്കാനും കാല്‍ലക്ഷത്തോളം പേര്‍ക്ക് പ്രാര്‍ഥിക്കാനുമായി ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ദേവാലയം കോഴിക്കോട് ജില്ലയില്‍ നിര്‍മിക്കുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ ആഭിമുഖ്യത്തിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്റ് മസ്ജിദ് നിര്‍മിക്കുന്നത്.

കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോ-സാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമിസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്റ് മോസ്‌ക്.

കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്റ് മോസ്‌കിന് ലഭിക്കും. തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയമാണ് പ്രവാചക തിരുകേശം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം. ഗ്രാന്റ് മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം സൂക്ഷിക്കുക.

കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു.


 

RAMANTHALI VADAKKUMBAD Copyright © 2010