അപേക്ഷ നല്‍കി മൂന്നാംദിവസം പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്ന 13 കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്വകാര്യസംരഭകരുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പാസ്‌പോര്‍ട്ട് സേവനകേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്ന സംവിധാനം കേരളത്തിലെ 13 കേന്ദ്രങ്ങളിലാണ് തയ്യാറാകുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി സര്‍ക്കാരുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം. ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരം 77 കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ 13 കേന്ദ്രങ്ങളില്‍ ഒരെണ്ണം കോട്ടയത്താണ്. മൂന്നെണ്ണം കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിനു കീഴിലാണ്. ഇതില്‍ ഒന്ന് കണ്ണൂരും മറ്റ് രണ്ടെണ്ണം വടകര, കോഴിക്കോട് വെസ്റ്റ് ഹില്‍ എന്നിവിടങ്ങളുലുമായിരിക്കും. അടുത്തവര്‍ഷം മാര്‍ച്ചോടെ കേന്ദ്രം പ്രവര്‍ത്തിച്ച്തുടങ്ങും. പുറം കരാര്‍ അടിസ്ഥാനത്തിലാണ് സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഫ്രണ്ട് ഓഫീസ് സംവിധാനം ടാറ്റ കണ്‍സള്‍ട്ടന്‍സി നേരിട്ട് നടത്തും. അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്നതിനായി അസിസ്റ്റന്റ് പാസ്‌പോര്‍ട്ട് ഓഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാകും സേവാകേന്ദ്രങ്ങളില്‍ ഉണ്ടാകും. അപേക്ഷകളില്‍ പോലീസ് അന്വേഷണം വേഗത്തിലാക്കാന്‍ എസ്.പി. ഓഫീസുമായി ഓണ്‍ ലൈന്‍ ബന്ധമുണ്ടാകും. മൂന്നു ദിവസത്തിനുള്ളില്‍ അപേക്ഷകന് പാസ്‌പോര്‍ട്ട് ലഭിക്കും
ഇത് നിലവില്‍ വന്നാല്‍ പാസ്പോര്‍ട്ട് അച്ചടി, ലാമിനേഷന്‍, ഒപ്പുരേഖപ്പെടുത്തല്‍ എന്നീ ജോലികള്‍ മാത്രമാകും പാസ്പോര്‍ട്ട് ഓഫീസില്‍ നടക്കുക. അപേക്ഷകന്‍റെ ഫോട്ടോയെടുക്കല്‍, വിരലടയാളം പതിക്കല്‍ തുടങ്ങിയ ജോലികള്‍ സേവ കേന്ദ്രങ്ങളില്‍ നടക്കും. ഓരോ അപേക്ഷകനും സേവാകേന്ദ്രങ്ങളില്‍ ഹാജരാകണമെന്നത് നിര്‍ബന്ധമാണ്. അത്കൊണ്ട് പാസ്പോര്‍ട്ട് ഏര്‍പ്പാടാക്കി നല്‍കുന്ന ട്രാവല്‍ ഏജന്‍സികളുടെ ഇടപെടല്‍ ഇതോടെ ഇല്ലാതാകും. പുതിയ സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനുള്ള നടപടി തുടങ്ങി. ബാംഗ്ലൂര്‍, ചണ്ടിഗഡ് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം തുടങ്ങിയിട്ടുണ്ട്.












0 Comments:
Post a Comment