ഏഴിമല (രാമന്തളി): രണ്ട് വര്‍ഷത്തിനകം ഏഴിമലയിലെ ഇന്ത്യന്‍ നാവിക അക്കാദമി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് കമാന്‍ഡന്‍റ് വൈസ് അഡ്മിറല്‍ അനുരാഗ് ജി. തപ്ലിയാല്‍ പറഞ്ഞു.
നാവിക വാരാഘോഷത്തിന്റെ ഭാഗമായി ഏഴിമല നാവിക അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ നാലിന് 'നേവി ഡേ' അക്കാദമിയില്‍ വിപുലമായി ആഘോഷിക്കും. ഡിസംബര്‍ ആറിന് പാസിങ് ഔട്ട് പരേഡും നടക്കും. ഇപ്പോള്‍ 31 വനിതകളടക്കം 498 കാഡറ്റുകളാണ് അക്കാദമിയില്‍ പരിശീലനം നേടുന്നത്. 2013ഓടെ ഇത് 1200 ആവും. ഇവരില്‍ 50 വിദേശ കാഡറ്റുകളും ഉള്‍പ്പെടും. അപ്പോഴേക്കും അക്കാദമി ഒരു ടൗണ്‍ഷിപ്പായി രൂപപ്പെടും. ആറായിരം പേര്‍ ഇവിടെ ഉണ്ടാവും -അദ്ദേഹം പറഞ്ഞു. ഏഷ്യയിലെതന്നെ ഏറ്റവും മികച്ച നാവിക അക്കാദമിയാണ് ഇപ്പോള്‍ ഏഴിമല. ലോകോത്തര നിലവാരത്തിലേക്കാണ് ഏഴിമലയുടെ വളര്‍ച്ച. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ്‌ചെയ്ത ബി.ടെക് കോഴ്‌സും കാഡറ്റുകള്‍ക്കായി ഇവിടെ നടത്തുന്നുണ്ട്.
നാട്ടുകാരുമായി നല്ല സൗഹൃദം പുലര്‍ത്താനാണ് അക്കാദമി ആഗ്രഹിക്കുന്നതും ലക്ഷ്യമിടുന്നതും. എന്നാല്‍ അക്കാദമിയുടെ പേരില്‍ ഉയരുന്ന ആരോപണങ്ങളുമായി നാവിക അക്കാദമിക്ക് ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കവ്വായി കായലിലെ മണലെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മണലെടുപ്പുമായി അക്കാദമിക്ക് ബന്ധമില്ല. എങ്കിലും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. അക്കാദമിക്കുവേണ്ടി ഭൂമി ഏറ്റെടുത്തപ്പോള്‍ അവിടെനിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം പ്രതിരോധ മന്ത്രാലയം കേരള സര്‍ക്കാരിനെ ഏല്പിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോഴുള്ള കണക്കനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. ഇപ്പോള്‍ കൂടുതല്‍ അവകാശികള്‍ ഉണ്ടെങ്കില്‍ അതിന് അക്കാദമിക്ക് ഉത്തരവാദിത്തമില്ല. ഭൂമി നഷ്ടമായവര്‍ക്ക് അക്കാദമിയില്‍ തൊഴില്‍ നല്‍കുമെന്ന കരാര്‍ രേഖകളില്‍ എവിടെയുമില്ല. അങ്ങനെയൊരു രേഖ ആരെങ്കിലും കൊണ്ടുവന്നാല്‍ അക്കാര്യവും ഉന്നതാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കമാന്‍ഡിങ് ഓഫീസര്‍ പറഞ്ഞു.
ഡെപ്യൂട്ടി കമാന്‍ഡന്‍റ് അഡ്മിറല്‍ കപില്‍ ഗുപ്ത, നാവല്‍ അക്കാദമി പ്രിന്‍സിപ്പല്‍ അഡ്മിറല്‍ ഭക്തവത്സല, ഐ.എന്‍.എസ്. സാമൂതിരി കമാന്‍ഡിങ് ഓഫീസര്‍ ക്യാപ്റ്റന്‍ രാജീവ് ചൗധരി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
നാവിക വാരാഘോഷത്തിന്റെ ഭാഗമായി ഏഴിമല നാവിക അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ നാലിന് 'നേവി ഡേ' അക്കാദമിയില്‍ വിപുലമായി ആഘോഷിക്കും. ഡിസംബര്‍ ആറിന് പാസിങ് ഔട്ട് പരേഡും നടക്കും. ഇപ്പോള്‍ 31 വനിതകളടക്കം 498 കാഡറ്റുകളാണ് അക്കാദമിയില്‍ പരിശീലനം നേടുന്നത്. 2013ഓടെ ഇത് 1200 ആവും. ഇവരില്‍ 50 വിദേശ കാഡറ്റുകളും ഉള്‍പ്പെടും. അപ്പോഴേക്കും അക്കാദമി ഒരു ടൗണ്‍ഷിപ്പായി രൂപപ്പെടും. ആറായിരം പേര്‍ ഇവിടെ ഉണ്ടാവും -അദ്ദേഹം പറഞ്ഞു. ഏഷ്യയിലെതന്നെ ഏറ്റവും മികച്ച നാവിക അക്കാദമിയാണ് ഇപ്പോള്‍ ഏഴിമല. ലോകോത്തര നിലവാരത്തിലേക്കാണ് ഏഴിമലയുടെ വളര്‍ച്ച. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ്‌ചെയ്ത ബി.ടെക് കോഴ്‌സും കാഡറ്റുകള്‍ക്കായി ഇവിടെ നടത്തുന്നുണ്ട്.
നാട്ടുകാരുമായി നല്ല സൗഹൃദം പുലര്‍ത്താനാണ് അക്കാദമി ആഗ്രഹിക്കുന്നതും ലക്ഷ്യമിടുന്നതും. എന്നാല്‍ അക്കാദമിയുടെ പേരില്‍ ഉയരുന്ന ആരോപണങ്ങളുമായി നാവിക അക്കാദമിക്ക് ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കവ്വായി കായലിലെ മണലെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മണലെടുപ്പുമായി അക്കാദമിക്ക് ബന്ധമില്ല. എങ്കിലും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. അക്കാദമിക്കുവേണ്ടി ഭൂമി ഏറ്റെടുത്തപ്പോള്‍ അവിടെനിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം പ്രതിരോധ മന്ത്രാലയം കേരള സര്‍ക്കാരിനെ ഏല്പിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോഴുള്ള കണക്കനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. ഇപ്പോള്‍ കൂടുതല്‍ അവകാശികള്‍ ഉണ്ടെങ്കില്‍ അതിന് അക്കാദമിക്ക് ഉത്തരവാദിത്തമില്ല. ഭൂമി നഷ്ടമായവര്‍ക്ക് അക്കാദമിയില്‍ തൊഴില്‍ നല്‍കുമെന്ന കരാര്‍ രേഖകളില്‍ എവിടെയുമില്ല. അങ്ങനെയൊരു രേഖ ആരെങ്കിലും കൊണ്ടുവന്നാല്‍ അക്കാര്യവും ഉന്നതാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കമാന്‍ഡിങ് ഓഫീസര്‍ പറഞ്ഞു.
ഡെപ്യൂട്ടി കമാന്‍ഡന്‍റ് അഡ്മിറല്‍ കപില്‍ ഗുപ്ത, നാവല്‍ അക്കാദമി പ്രിന്‍സിപ്പല്‍ അഡ്മിറല്‍ ഭക്തവത്സല, ഐ.എന്‍.എസ്. സാമൂതിരി കമാന്‍ഡിങ് ഓഫീസര്‍ ക്യാപ്റ്റന്‍ രാജീവ് ചൗധരി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.












0 Comments:
Post a Comment